ജീവിതത്തിലെ സംഘർഷഭരിതമായ അനുഭവങ്ങളും സങ്കടങ്ങളും ഒരദ്ധ്യാപകന്റെ നിറംമങ്ങാത്ത ഓർമ്മകളിലൂടെ ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നു. വാർദ്ധക്യത്തിലെ നിസ്സഹായാവസ്ഥയിൽ മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ ഊന്നുവടികളായിത്തീരുന്നതിനു പകരം, അവർ ഭാരവും ബാദ്ധ്യതയുമാണെന്നു തോന്നുന്ന മക്കളുടെ സ്വാർത്ഥതയും സ്നേഹക്കുറവും ഇവിടെ വരച്ചുകാട്ടുന്നു. അതേസമയം, നിഷ്കളങ്കമായ സ്നേഹത്തിന്റെ കരുത്തും വ്യാപ്തിയും രക്തബന്ധത്തേക്കാൾ പതിന്മടങ്ങ്
ശ്രേഷ്ഠവും പവിത്രവുമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ജീവിതഗന്ധിയായ ഒട്ടേറെ മുഹൂർത്തങ്ങൾ അനുഭവിപ്പിക്കുന്ന നോവൽ, ലളിതമായ ആഖ്യാനംകൊണ്ടും മനോഹരമായ ഭാഷകൊണ്ടും ശ്രദ്ധേയമാണ്.
Reviews
There are no reviews yet.