വർണവിവേചനത്തിനും പൊള്ളോക്കിന്റെ ക്രിക്കറ്റ് ടീമിനും ശേഷം സമകാലീന ദക്ഷിണാഫ്രിക്ക ശ്രദ്ധാകേന്ദ്രമായത് പൊയ്ക്കാലുകൾകൊണ്ട് ലോകറെക്കോഡുകൾ സൃഷ്ടിച്ച ഓട്ടക്കാരൻ ഓസ്കാർ പിസ്റ്റോറിയസ്സിലുടെയാണ്. 2014 ലെ വാലന്റൈന്‍ ദിനത്തിൽ മൂന്നാം കാമുകി ലോകപ്രശസ്ത മോഡൽ റീവ സ്റ്റീന്‍കാംപ് ബെഡ്റൂമിൽ വെച്ച് വെടിയേറ്റുമരിച്ച കേസിൽ ജോഹന്നാസ് ബർഗിലെ ജയിലിൽ കഴിയുന്ന പിസ്റ്റോറിയസ്സിന്റെ കെട്ടുകഥയെക്കാൾ അവിശ്വസനീയമായ ജീവിതത്തിലൂടെയുള്ള വിസ്മയസഞ്ചാരമാണ് ഈ നോവൽ. ഗാലറികളെ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തി, പ്രോസ്തെറ്റിക് കാലുകൾകൊണ്ട് നിമിഷങ്ങളെ നിഷ്പ്രഭമാക്കി ഫിനിഷിങ് ലൈനുകളിലേക്ക് കടന്നുകയറിയ ആ കായികപ്രതിഭയുടെ ജീവിതം നാലു വെടിയുണ്ടകൾകൊണ്ട് മത്സരട്രാക്കുകളിൽനിന്നും പോലീസും കോടതിയും കൊലക്കേസും ജയിലുമൊക്കെയായി വഴിമാറിയതെങ്ങനെയെന്നും ആ രക്തരാത്രിയിൽ സംഭവിച്ചതെന്തെന്നുമുള്ള അന്വേഷണമാണിത്.
അത്ലറ്റിക്സും സൗത്താഫ്രിക്കയും പ്രമേയമാകുന്ന ആദ്യ മലയാളനോവൽ.
Reviews
There are no reviews yet.